Don't Miss

ബ്രിട്ടനില്‍ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തല്‍ പാഠ്യപദ്ധതിയില്‍
ലണ്ടന്‍ : സോഷ്യല്‍ മീഡിയ അടക്കം ഓണ്‍ലൈന്‍ ദുരുപയോഗവും വ്യാജപ്രചാരണവും വലിയ കലാപങ്ങള്‍ക്കും വിദ്വേഷങ്ങള്‍ക്കും കാരണമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും ദുരുദ്ദേശ്യത്തോടെയുള്ള ഉള്ളടക്കങ്ങളും പെട്ടെന്ന് തിരിച്ചറിയാന്‍ സ്‌കൂള്‍കുട്ടികളെ പ്രാപ്തരാക്കാന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നു. ഇത് പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ബ്രിജറ്റ് ഫിലിപ്സണ്‍ പറഞ്ഞു. സൗത്ത്പോര്‍ട്ട് ആക്രമണത്തെത്തുടര്‍ന്ന് രാജ്യത്തുടനീളം വ്യാജവാര്‍ത്തകളും ഉള്ളടക്കവും മൂലം ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉടലെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം. ഇംഗ്ലീഷ്, കംപ്യൂട്ടര്‍ എന്നീ വിഷയങ്ങളുടെ ഭാഗമായി പ്രൈമറി, സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. വിമര്‍ശനാത്മകചിന്ത വളര്‍ത്തുന്ന തരത്തിലുള്ള പാഠ്യപദ്ധതിപരിഷ്‌കാരങ്ങളിലൂടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന

More »

കൊല്ലത്തു റിട്ട. എഞ്ചിനീയറുടെ മരണം വണ്ടിയിടിപ്പിച്ചുള്ള ക്വട്ടേഷന്‍ കൊല; പിന്നില്‍ ബാങ്ക് വനിതാ മാനേജര്‍
കൊല്ലം : കാറിടിച്ച് കൊല്ലത്ത് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചത് ക്വട്ടേഷന്‍ കൊലപാതകമെന്നു പൊലീസ്. സ്വകാര്യ ബാങ്കിലെ വനിത ബ്രാഞ്ച് മാനേജരായ സരിതയാണു പണം തട്ടിയെടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന്നു പോലീസ് വ്യക്തമാക്കി. സരിതയും ക്വട്ടേഷന്‍ ഏറ്റെടുത്ത അനിമോനും കസ്റ്റഡിയിലായി. ബിഎസ്എന്‍എല്‍ റിട്ട. ഡിവിഷനല്‍ എഞ്ചിനീയറായ സി.പാപ്പച്ചന്‍ മേയ് 26നാണ് മരിച്ചത്. പാപ്പച്ചന്റെ മരണം റോഡ് അപകടമാണെന്ന നിഗമനത്തില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണു ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളില്‍ കാര്‍ പാപ്പച്ചന്റെ സൈക്കിള്‍ ഇടിച്ചുതെറിപ്പിക്കുന്നുണ്ട്. 76 ലക്ഷം രൂപയാണ് പാപ്പച്ചന്റെ ബാങ്ക് അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി ഉണ്ടായിരുന്നത്. ഇതില്‍ 40 ലക്ഷം രൂപ സരിത വകമാറ്റി ചെലവഴിച്ചത് പാപ്പച്ചന്‍ അറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സരിതയും മറ്റൊരു

More »

തിരച്ചില്‍ അവസാനഘട്ടത്തില്‍; 180 പേര്‍ ഇനിയും കാണാമറയത്ത്
വയനാട് ഉരുള്‍പൊട്ടലില്‍ ഒരാഴ്ച പിന്നിട്ടിട്ടും കാണാതായ 180 ഓളം പേരുടെ വിവരമില്ല. മൃതദേഹം കണ്ടെത്തുന്നതിനായുള്ള അവസാനഘട്ട തിരച്ചിലുകളിലാണ് ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തകര്‍ . നാനൂറിലധികം പേരുടെ മരണം കണ്ട മഹാദുരന്തത്തില്‍ കാണാതായവരുടെ എണ്ണവും കേരളത്തിന് നടുക്കം സമ്മാനിക്കുന്നതാണ്. കിട്ടിയവയില്‍ ഭൂരിഭാഗവും ശരീര അവശിഷ്ടങ്ങളും അവയവങ്ങളും മാത്രമായിരുന്നു. കുടുംബത്തോടെ മരണപ്പെട്ടവരും നിരവധി. ചാലിയാര്‍ നദീതടത്തിലും പരമ്പരാഗത മാര്‍ഗങ്ങളിലൂടെ കടന്നുപോകാന്‍ കഴിയാത്ത പ്രദേശങ്ങളിലുമാണ് ഇനി അവസാന ഘട്ട തിരച്ചിലില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. കൂടുതല്‍ മൃതദേഹങ്ങളോ അവശിഷ്ടങ്ങളോ ഉണ്ടോയെന്നറിയാന്‍ ഹെലികോപ്റ്ററില്‍ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ഏഴാം ദിവസമാണ് ആറ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തിങ്കളാഴ്ച സര്‍വമത പ്രാര്‍ത്ഥനയിലൂടെ 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും

More »

ദുരന്തഭൂമിയില്‍ ബെയ്‌ലി പാലം തുറന്നു; മണ്ണിനടിയില്‍ ജീവന്റെ തുടിപ്പില്ല!
വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണിനടിയില്‍ ഇനി ആരും ജീവനോടെയില്ലെന്നു സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി. ഇനി മണ്ണിനടിയില്‍ മൃതദേഹങ്ങള്‍ തേടിയുള്ള പരിശോധനയാണ് നടക്കുക. ഇരുന്നൂറിലേറെ പെരെയാണ് കണ്ടെത്താനുള്ളത്. കല്ലും പാറയും മരവും ചെളിയും കെട്ടിടാവശിഷശിഷ്ടങ്ങളും മൂലം പ്രദേശം മൂടിയിരിക്കുകയാണ്. വീടുകള്‍ എവിടെയായിരുന്നു എന്നുപോലും വ്യക്തമാകാത്ത അവസ്ഥ. കനത്ത മഴമൂലം മുണ്ടകൈയിലെയും പുഞ്ചിരിവട്ടത്തിലെയും മൂന്നാമ ദിവസത്തെ തിരച്ചില്‍ ഉച്ചയോടെ നിര്‍ത്തേണ്ടിവന്നു. രക്ഷാപ്രവര്‍ത്തനത്തിനായി കൂടുതല്‍ യന്ത്രങ്ങള്‍ ആവശ്യമുണ്ടെന്ന് മുണ്ടൈക്കയില്‍ തിരച്ചില്‍ തുടരുന്ന രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. കൂടുതല്‍ യന്ത്രസാമഗ്രികള്‍ ലഭിച്ചാല്‍ മാത്രമേ കടപുഴകി വീണ വന്‍മരങ്ങള്‍ വെട്ടിമാറ്റുന്നതിനും ചെളിയില്‍ മൂടിക്കിടക്കുന്ന വീടിന്റെ ടെറസുകള്‍ നീക്കം ചെയ്യാനും

More »

വയനാട്ടില്‍ നെഞ്ചു പിളര്‍ക്കും കാഴ്ചകള്‍; മരണം 243, കാണാതായവര്‍ നിരവധി
കല്‍പ്പറ്റ : കേരളം കണ്ട ഏറ്റവും ദാരുണമായ പ്രകൃതി ദുരന്തം നേരിട്ട വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. ദുരന്ത മേഖലയില്‍ നിന്നും കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം കണ്ടെടുത്തത് 240 മൃതദേഹങ്ങള്‍ ആണ്. ഇനിയും ഇരുന്നൂറു പേരെ കണ്ടെത്താനുണ്ട് എന്നാണ് വിവരം. ചാലിയാറിലെ പോത്തുകല്ലില്‍ മാത്രം 60 മൃതദേഹങ്ങള്‍ ഒഴുകിയെത്തി. 400 ലധികം വീടുകള്‍ ഉണ്ടായിരുന്ന ദുരന്തസ്ഥലത്ത് ഇനി ബാക്കിയുള്ളത് 35 ഓളം വീടുകളാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മണ്ണില്‍ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തുക ദുഷ്കരമാണ്. ഏകദേശം 350 ലധികം വീടുകളാണ് ഒലിച്ചു പോയത്. വീടുകളും പള്ളിയും അമ്പലവും മോസ്‌ക്കുമെല്ലാം തകര്‍ന്നു. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മുണ്ടക്കൈയിലെ ഒരു വീട്ടില്‍ നാലുപേരുടെ മൃതദേഹം കസേരയില്‍

More »

ഒളിമ്പിക്സിന്റെ ശോഭ കെടുത്താന്‍ ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം
പാരിസില്‍ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഫ്രാന്‍സിലെ ഹൈസ്പീഡ് റെയിലിന് നേരെ ആക്രമണം. ഒളിമ്പിക്സിന്റെ ശോഭ കെടുത്താനാണു ടി ജി വി നെറ്റ്വര്‍ക്കിനു നേരെ ആക്രമണമുണ്ടായത്. ഫ്രാന്‍സിന്റെ സാങ്കേതിക മികവിന്റെ പര്യായമെന്ന് കരുതുന്ന നെറ്റ്വര്‍ക്കിന് നേരെയുള്ള ആക്രമണം യാത്രക്കാരില്‍ ആശങ്കയുണ്ടാക്കി. അക്രമികളെ ഉടനടി പിടികൂടാനാകുമെന്നാണ് പാരിസ് ഒളിമ്പിക്സിന്റെ സുരക്ഷാ ചുമതല കൂടി വഹിക്കുന്ന ആഭ്യന്തര മന്ത്രി ജെരാള്‍ഡ് ഡര്‍മാനിന്‍ പറഞ്ഞത്. എന്നാല്‍, ആരാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആരും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട താത്ക്കാലിക പ്രധാനമന്ത്രി ഗബ്രിയേല്‍ അറ്റാല്‍, ഏറ്റവുമധികം നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ എവിടെ ആക്രമിക്കണം എന്ന് നന്നായി അറിയാവുന്നവരാണ് ഇതിന്റെ പിന്നിലെന്നും പറഞ്ഞു. തീവ്ര ഇടതുപക്ഷക്കാരാണ് സംശയത്തിന്റെ നിഴലില്‍ എങ്കിലും ആരും ഈ

More »

അംബാനിയുടെ ബ്രഹ്മാണ്ഡ കല്ല്യാണത്തില്‍ അന്തംവിട്ട് ബ്രിട്ടീഷ് മാധ്യമങ്ങള്‍!
മുകേഷ് അംബാനി മകനായി സംഘടിപ്പിച്ച ആഡംബര കല്യാണത്തില്‍ കണ്ണ് തള്ളി ബ്രിട്ടീഷ് മാധ്യമങ്ങള്‍! 250 മില്ല്യണ്‍ പൗണ്ട് ചെലവിട്ട് നടന്ന ചടങ്ങില്‍ അണിനിരന്നത്. വിഐപികളും വിവിഐപികളും അടങ്ങിയ നീണ്ട നിര. ഏഴ് മാസം മുന്‍പ് തുടങ്ങിയ ആഘോഷങ്ങള്‍ക്കു ഒടുവിലാണ് ആനന്ദ് അംബാനിയും, രാധികാ മെര്‍ച്ചന്റും വിവാഹിതരായത് . മുംബൈയില്‍ അത്യാഢംബരപൂര്‍വ്വമായി നടത്തിയ ചടങ്ങിലായിരുന്നു വിവാഹം.ലോകത്തിലെ തന്നെ ഏറ്റവും ധനികരായ കുടുംബത്തില്‍ നടക്കുന്ന വിവാഹത്തിനായി 250 മില്ല്യണ്‍ പൗണ്ട് പൊടിച്ചതായാണ് റിപ്പോര്‍ട്ട്. ലോകത്തിലെ മുന്‍നിര എ-ലിസ്റ്റ് സെലിബ്രിറ്റികളാണ് അംബാനിയുടെ മകന്റെയും, ഫാര്‍മസ്യൂട്ടിക്കല്‍ വമ്പന്റെ മകളുമായ രാധികയുടെയും വിവാഹത്തിനായി അണിനിരന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും, ടോണി ബ്ലെയറും ഉള്‍പ്പെടെയുള്ളവരും ചടങ്ങിനെത്തിയിരുന്നു. അതിഥികള്‍ ഏതാണ്ട് 100 മില്ല്യണ്‍ പൗണ്ടിന്റെ ആഡംബര വിവാഹ

More »

ആള്‍ദൈവത്തിന്റെ 'കൂട്ടക്കുരുതി'
സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങള്‍ സമൂഹത്തിനുണ്ടാക്കുന്ന നഷ്ടം എത്രയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഉത്തര്‍പ്രദേശിലെ ഹത്രാസിലെ കൂട്ടമരണം. ആള്‍ദൈവം സംഘടിപ്പിച്ച സത്സംഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും നൂറ്റി ഇരുപതിലേറെപ്പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്. 150-ല്‍ അധികം പേര്‍ക്കു പരുക്കേറ്റ സംഭവത്തില്‍ മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. സത്സംഗ് സംഘടിപ്പിച്ച വിവാദ ആള്‍ദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ക്കെതിരെ കേസുപോലും എടുത്തിട്ടില്ല. പരിപാടി സംഘടിപ്പിച്ച സംഘാടകര്‍ക്കെതിരെ മാത്രം കേസെടുത്ത പൊലീസ് എഫ്‌ഐആറില്‍ എവിടെയും സ്വയം പ്രഖ്യാപിത ആള്‍ദൈവം 'ഭോലെ ബാബ'യുടെ പേര് നല്‍കിയിട്ടില്ല. പൊലീസ് ഇയാളെ കാണാനായി മെയിന്‍പുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായിരുന്നില്ല. സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ്

More »

വിശ്വവിജയികള്‍
ബാര്‍ബഡോസ് : ഫലങ്ങള്‍ മാറിമറിഞ്ഞ കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന്  കീഴടക്കി ഇന്ത്യയ്ക്ക് രണ്ടാം ട്വന്റി-20 ലോകകിരീടം.പതിനേഴ് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യ ട്വന്റി-20 ലോകകിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഉറങ്ങാതെ രാജ്യം അത് ആഘോഷിച്ചു. രോഹിത് ശര്‍മയ്ക്കും വിരാട് കോലിയ്ക്കും കൊച്ച് രാഹുല്‍ ദ്രാവിഡിനും യുവതലമുറയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സമ്മാനം. കാലിപ്സോ സംഗീതത്തിന്റെ നാട്ടില്‍, ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവല്‍ ഗ്രൗണ്ടില്‍, ആവേശം അവസാന ഓവര്‍ വരെ നീണ്ട ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെയില്‍നിന്ന് വീറോടെ മത്സരം തട്ടിയെടുക്കുകയായിരുന്നുരോഹിതും സംഘവും. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions