നാട്ടുവാര്‍ത്തകള്‍

ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
ആലപ്പുഴ : കേരളത്തെ ഞെട്ടിച്ച ഹരിപ്പാട് കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിന് പിന്നില്‍ കൗമാര സംഘമെന്ന് സൂചന. ബന്ധുവായ എട്ടാം ക്ലാസുകാരി അടക്കം നാല് കൗമാരക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു കൗമാരക്കാര്‍ കൊല്ലം പരവൂര്‍ സ്വദേശികളാണ്. സ്വര്‍ണം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം എന്നാണ് സംശയിക്കുന്നത്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്നലെ രാവിലെയാണ് കരുവാറ്റ സ്വദേശി ശിവന്‍കുട്ടി (65) യെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയും മകളും ആശുപത്രിയില്‍ ആയിരുന്നതിനാല്‍ ശിവന്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. കൊച്ചുമകള്‍ വീട്ടില്‍ എത്തി നോക്കിയപ്പോള്‍ വീടിന്റെ വാതില്‍ അടച്ച നിലയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി പരിശോധിച്ചപ്പോഴാണ് ശിവന്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്‌നനായി, കൈയും കാലും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം.

More »

എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം; ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു
എണ്‍പതാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം ആലപിച്ചു. ധീരസ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമെന്ന് പറഞ്ഞാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയത്. എല്ലാ മനസുകളിലും വന്ദേമാതരം മുഴങ്ങുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുത്തന്‍ പ്രതീക്ഷകളുമായി നാം മുന്നേറുകയാണ്. ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള യാത്രയിലാണ് നാം. ആ യാത്ര സഫലമാകും, സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകും. വികസിത ഭാരതം 2047ലേക്ക് ഇനിയും ഏറെ ലക്ഷ്യങ്ങളുണ്ട്. വലിയ നേട്ടങ്ങള്‍ സാക്ഷാത്കരിക്കാനാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ദൃഢനിശ്ചയത്തോടെ നാം പ്രവര്‍ത്തിക്കുന്നു. ദുര്‍ബലമായ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ലോകശക്തിയായി നാം മാറി. സാങ്കേതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായി. ഡിജിറ്റല്‍

More »

ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തി പ്രതി ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു
ഇടുക്കിയില്‍ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ പ്രതി ദൃശ്യങ്ങള്‍ ബന്ധുവിന് അയച്ചു നല്‍കി. പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടത്തിന് സമീപം എഴുകുംവയലിലാണ് ഇരട്ടക്കൊലപാതകം നടന്നത്. പാറത്തറയില്‍ ആന്റണി (59), ഭാര്യ വത്സമ്മ ( 55) എന്നിവരെയാണ് മകന്‍ അജീഷ് (26) കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തതോടെ ആണ് വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ അജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി 9 :30 ഓടെയാണ് കൊലപാതകം. അജീഷ് മാതാപിതാക്കളുമായി വഴക്കിടുകയും പ്രകോപിതനായി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ബന്ധുവിന് അയച്ചുകൊടുത്തു. ബന്ധു ഇത് ഇടവക വികാരിക്ക് അയച്ചുകൊടുത്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതി കത്തിയുമായി അക്രമാസക്തനായി

More »

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തെ പീഡിപ്പിച്ചു; പ്രതി ജീവനൊടുക്കിയ നിലയില്‍
എലത്തൂര്‍ കൊലപാതക കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വേങ്ങേരി സ്വദേശി വൈശാഖന്‍ (35) ആണ് ആത്മഹത്യ ചെയ്തത്. തടമ്പാട്ട്താഴം വീട്ടിലാണ് വൈശാഖനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്. വൈശാഖന്‍ ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. യുവതിയെ കൊലപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കേസ്. ജനുവരി 24നാണ് മാളിക്കടവിലെ വര്‍ക്ക്ഷോപ്പില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞു 26കാരിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്. എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖന്റെ പദ്ധതി. എന്നാല്‍ പൊലീസിനെ സംഭവം

More »

വിഡിയോ കോളിന് ശേഷം യുവതി ജീവനൊടുക്കി; പിന്നാലെ പ്രതിശ്രുത വരനും മരിച്ചു
കാസര്‍കോട് : വിഡിയോ കോള്‍ വിളിച്ചതിനു ശേഷം പ്രതിശ്രുത വധു ജീവനൊടുക്കിയതിനു പിന്നാലെ പ്രതിശ്രുത വരനും ജീവനൊടുക്കി. കാസര്‍കോട് പൂച്ചക്കാട് കിഴക്കേകരയിലെ പി. അനുശ്രീയാണ് (25) താമസസ്ഥലത്ത് ജീവനൊടുക്കിയത്. വിഡിയോ കോള്‍ വിളിച്ചശേഷമായിരുന്നു ആത്മഹത്യ. ഇതിനു പിന്നാലെയാണ്, പ്രതിശ്രുത വരനായ കണ്ണൂര്‍ ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശി അമല്‍ (27) ആത്മഹത്യ ചെയ്തത്. രണ്ടു പേരും ബാങ്ക് ജീവനക്കാരായിരുന്നു. ഡിസംബര്‍ 26നായിരുന്നു വിവാഹം ഉറപ്പിച്ചിരുന്നത്. ഗ്യാസ് ഏജന്‍സി ഉടമ തയ്യില്‍ വീട്ടില്‍ കെ.ചന്ദ്രന്റെയും റീനയുടെയും മകളായ അനുശ്രീ മൈസൂരിലെ എസ്ബിഐ ഹുന്‍സൂര്‍ ശാഖയിലെ ജീവനക്കാരിയായിരുന്നു. മരണകാരണം അറിവായിട്ടില്ല. സഹോദരി : പി.ശ്രീലക്ഷ്മി. അനുശ്രീയുടെ മൃതദേഹം ഹുന്‍സൂരില്‍നിന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. എറണാകുളത്തെ ഹോട്ടല്‍ മുറിയിലാണ് അമല്‍ ആത്മഹത്യ ചെയ്തത്.

More »

മെസിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍
ലയണല്‍ മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കായിക വകുപ്പ് റിപ്പോര്‍ട്ടില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍. കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രി സഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യും. നിയമ നടപടിക്ക് വിട്ടുവീഴ്ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ ഇടപാടില്‍ ഒരു തരത്തിലുള്ള സുതാര്യതയുമില്ലെന്ന് കായിക വകുപ്പ് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തുടരന്വേഷണത്തിന് തയ്യാറെടുക്കുന്നത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് (എഎഫ്എ) 1.5 കോടി യുഎസ് ഡോളര്‍ (ഏകദേശം 126 കോടി രൂപ) നല്‍കിയതായി സ്‌പോണ്‍സര്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പണം കൈമാറിയതിന്റെയോ എഎഫ്എ അത് സ്വീകരിച്ചതിന്റെയോ യാതൊരു രേഖകളും സര്‍ക്കാരിന് ലഭിച്ചിട്ടില്ല. എഎഫ്എയും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കരാറിന്റെ രേഖയോ സ്‌പോണ്‍സറും സര്‍ക്കാരും തമ്മില്‍ ഒപ്പിട്ടതിന്റെ രേഖകളോ കണ്ടെത്താനായിട്ടില്ല.

More »

ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
എ-ലെവല്‍ ഫലങ്ങള്‍ വ്യാഴാഴ്ച വരാനിരിക്കുകയാണ്. ഇതിന്റെ റിസല്‍റ്റ് അനുസരിച്ച് യൂണിവേഴ്‌സിറ്റികളില്‍ ചേരാന്‍ കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ മോഹിക്കുന്ന കോഴ്‌സുകള്‍ ബ്രിട്ടനില്‍ ജോലി കിട്ടാന്‍ സാധ്യത 'ഇല്ലാതാക്കുന്ന' ഡിഗ്രികളാണോ എന്ന് അറിഞ്ഞിരിക്കുന്നത് എല്ലാവരുടെയും ഭാവി തീരുമാനം മികച്ചതാക്കാന്‍ സഹായിക്കും. ഏകദേശം 20 കോഴ്‌സുകളാണ് ഗ്രാജുവേറ്റുകളെ അഞ്ച് വര്‍ഷത്തോളം ജോലിക്ക് പുറത്തിരുത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ് ലണ്ടനിലെ ക്രിയേറ്റീവ് ആര്‍ട്‌സ് & ഡിസൈന്‍ കോഴ്‌സാണ് ഏറ്റവും മോശം. ഇത് പഠിച്ച 23.7 ശതമാനം പേര്‍ക്കും ജോലിയില്ല. മാത്രമല്ല ശരാശരി ശമ്പളം കേവലം 24,900 പൗണ്ട് മാത്രമാണ്. യൂണിവേഴ്‌സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിലെ ബിസിനസ്സ് & മാനേജ്‌മെന്റ് കോഴ്‌സാണ് രണ്ടാമത്തെ മോശം റെക്കോര്‍ഡുള്ളത്. ഡിഗ്രി പഠനകാലത്ത് 50,000 പൗണ്ട് വരെ കടം നേടുന്ന ഗ്രാജുവേറ്റുകള്‍

More »

പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
സംസ്ഥാന ആഭ്യന്തര വകുപ്പിനെയും കേരള പോലീസിനെയും ഒരാഴ്ചയോളം നോക്കുകുത്തിയാക്കി ഫേസ്ബുക്കിലൂടെ പരസ്യ വെല്ലുവിളി നടത്തിയ കൊടുംകുറ്റവാളി അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അര്‍ജുന്‍ ആയങ്കിയെ തലശേരി സബ് ജയിലിലേക്ക് മാറ്റും. പ്രതി ഭാഗം ജാമ്യപേക്ഷ നല്‍കിയിരുന്നില്ല. ശനിയാഴ്ച രാത്രി 12 മണിയോടെ കോഴിക്കോട് നടക്കാവ് ഭാഗത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍വെച്ചാണ് അജയ് പോലീസ് പിടിയിലായത്. അര്‍ജുന്‍ ആയങ്കിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പോലീസ് മരവിപ്പിച്ചതിന് പിന്നാലെ, കേസ് നടത്തിപ്പിനാവശ്യമായ പണം സമാഹരിക്കാന്‍ അജയുടെ ബാങ്ക് അക്കൗണ്ടാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കണ്ടെത്തി. സോഷ്യല്‍ മീഡിയയിലൂടെ ക്രൗഡ് ഫണ്ടിങ് നടത്തി പണം ശേഖരിക്കുന്നതിനായി സ്വന്തം പേരിലുള്ള ക്യു.ആര്‍ കോഡ് സ്കാനറും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഇത്തരത്തില്‍ സമാഹരിച്ച തുക

More »

ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
കൊച്ചി : ക്വലാലംപൂരില്‍നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ ആകാശത്തുവച്ച് തുറക്കാന്‍ ശ്രമിച്ച മലയാളി യുവാവിനെ സഹയാത്രികര്‍ കീഴ്പ്പെടുത്തി. പാലക്കാട് സ്വദേശി ജംഷീറിനെയാണ് വിമാനം കൊച്ചിയില്‍ ഇറങ്ങിയശേഷം സിഐഎസ്എഫിന് കൈമാറിയത്. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ഏകദേശം അരമണിക്കൂര്‍ ശേഷിക്കെയായിരുന്നു സംഭവം. എമര്‍ജന്‍സി വാതിലിനോടു ചേര്‍ന്നുള്ള സീറ്റിലിരുന്ന ജംഷീര്‍, വാതിലിന്റെ വിന്‍ഡോ പാനലിലെ ഒരു പാളി അടിച്ചുതകര്‍ത്തശേഷം വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവാവിന്റെ അസാധാരണ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടതോടെ സഹയാത്രികര്‍ ഇടപെട്ട് ഇയാളെ കീഴ്പ്പെടുത്തി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് ഗുരുതര സാഹചര്യം ഒഴിവായതെന്നാണ് വിവരം. വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷിതമായി ഇറങ്ങിയതിനു പിന്നാലെ യുവാവിനെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions