യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടിലെ എ&ഇകള്‍ നേരിടുന്നത് ഏറ്റവും തിരക്കേറിയ സമ്മര്‍; വെയ്റ്റിംഗ് ലിസ്റ്റ് 7.62 മില്ല്യണ്‍
എന്‍എച്ച്എസ് ചികിത്സകള്‍ക്കായുള്ള കാത്തിരിപ്പ് പട്ടിക തുടര്‍ച്ചയായ മൂന്നാം മാസവും വര്‍ദ്ധിച്ചു. ക്യാന്‍സര്‍ കെയറിലെ കണക്കുകളില്‍ അല്‍പ്പം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചപ്പോള്‍ മറ്റ് സേവനങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്. ജൂണ്‍ അവസാനത്തോടെ 6.39 മില്ല്യണ്‍ രോഗികളുമായി ബന്ധപ്പെട്ട 7.62 മില്ല്യണ്‍ ചികിത്സകള്‍ക്കായി കാത്തിരിപ്പ് വേണ്ടിവരുന്നതായാണ് ഡാറ്റ വ്യക്തമാക്കുന്നത്. മുന്‍ മാസത്തെ 7.60 മില്ല്യണ്‍ ചികിത്സകളും, 6.37 മില്ല്യണ്‍ രോഗികളും എന്ന കണക്കില്‍ നിന്നുമാണ് ഈ വര്‍ദ്ധന. അതേസമയം ജൂണ്‍ മാസത്തില്‍ അടിയന്തര കാന്‍സര്‍ റഫറല്‍ ലഭിച്ച് 62 ദിവസത്തില്‍ കവിയാതെ കാത്തിരുന്ന രോഗികളുടെ എണ്ണം മേയിലെ 65.8% എന്നതില്‍ നിന്നും 67.4 ശതമാനമായി താഴ്ന്നു. 85 ശതമാനം രോഗികള്‍ക്ക് ഈ ദിവസത്തിനുള്ളില്‍ ചികിത്സ നല്‍കുകയാണ് ലക്ഷ്യം. കൂടാതെ ജൂണ്‍ മാസത്തില്‍ കാന്‍സറുള്ളതായി സംശയിച്ച 76.3 ശതമാനം രോഗികള്‍ക്കും 28 ദിവസത്തിനകം രോഗം

More »

വിസാ നിയന്ത്രണങ്ങള്‍: ബ്രിട്ടനെ കൈവിട്ട് വിദേശ ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍മാര്‍; ആപ്ലിക്കേഷന്‍ 81% ഇടിഞ്ഞു
കുടിയേറ്റത്തില്‍ വെട്ടിക്കുറവ് വരുത്താന്‍ മുന്‍ ടോറി ഗവണ്‍മെന്റ് നടപ്പിലാക്കിയ വിസാ നിയന്ത്രണങ്ങള്‍ മൂലം യുകെയിലേക്കുള്ള ഹെല്‍ത്ത് & കെയര്‍ ആപ്ലിക്കേഷന്‍ നല്‍കുന്നതില്‍ 81% കുറവ്. സ്റ്റുഡന്റ്, വര്‍ക്കര്‍ വിസകള്‍ക്കായുള്ള അപേക്ഷകളില്‍ 35 ശതമാനത്തിന്റെയാണ് കുറവ്. ബ്രിട്ടനിലേക്ക് വരാനായി ശ്രമിക്കുന്ന വിദേശ വിദ്യാര്‍ത്ഥികളുടെയും, ജോലിക്കാരുടെയും എണ്ണത്തില്‍ കാല്‍ശതമാനത്തോളം കുറവ് വന്നതായാണ് ഹോം ഓഫീസ് കണക്കുകള്‍. മുന്‍ കണ്‍സര്‍വേറ്റീവ് ഭരണകൂടം നിയമപരമായ കുടിയേറ്റത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമായാണ് ഈ ഇടിവ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഹെല്‍ത്ത് & കെയര്‍ സ്റ്റാഫ്, സ്‌കില്‍ഡ് വര്‍ക്കര്‍, സ്റ്റുഡന്റ്‌സ് എന്നിവരുടെ വിസാ ആപ്ലിക്കേഷനുകളില്‍ 35 ശതമാനം കുറവ് വന്നതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്

More »

ഒക്ടോബറില്‍ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരും; വിന്ററില്‍ പ്രൈസ് ക്യാപ്പ് 10% ഉയരുമെന്ന് മുന്നറിയിപ്പ്
സ്റ്റാര്‍മാര്‍ സര്‍ക്കാര്‍ എത്തിയതിനു ശേഷം ജനത്തിന് ബാധ്യതയായി എനര്‍ജി ബില്ലുകള്‍. ഒക്ടോബര്‍ മാസത്തോടെ എനര്‍ജി ബില്ലുകള്‍ 140 പൗണ്ട് ഉയരുമെന്ന് മുന്നറിയിപ്പ് വന്നതോടെ വിന്റര്‍ മാസങ്ങള്‍ പെന്‍ഷന്‍കാര്‍ക്ക് ദുരിതത്തിന്റെ മാസമായി മാറുമെന്ന് ആശങ്ക. മില്ല്യണ്‍ കണക്കിന് വരുന്ന പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റദ്ദാക്കിയിരുന്നു. ഇതിനോടൊപ്പം ബില്ലുകള്‍ ഉയരുകയും ചെയ്താല്‍ ആഘാതം ഇരട്ടിയാകും. എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന എനര്‍ജി പ്രൈസ് ക്യാപ് ഈ വിന്ററില്‍ 10 ശതമാനം വര്‍ദ്ധിക്കുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി ബിഎഫ്‌വൈ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഈ പ്രവചനങ്ങള്‍ സത്യമായാല്‍ ഒക്ടോബര്‍ 1 മുതല്‍ പ്രൈസ് ക്യാപ് ഏകദേശം 1700 പൗണ്ടിലേക്ക് വര്‍ദ്ധിക്കും. ഈ വര്‍ഷം അവസാന പാദത്തില്‍ ശരാശരി ഭവനങ്ങളുടെ എനര്‍ജി

More »

നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍; വീടുകളിലെത്താന്‍ ടാക്സികള്‍
രാജ്യത്തു കുടിയേറ്റ വിരുദ്ധ പ്രതിഷേധം വ്യാപകമായതോടെ നഴ്സുമാര്‍ അടക്കമുള്ള വിദേശ ജോലിക്കാര്‍ക്കുള്ള സുരക്ഷാ സംവിധാനം കര്‍ക്കശമാക്കി ആശുപത്രികള്‍. ജോലിക്ക് വന്നു പോകുന്നതിനായി ടാക്സികള്‍ ഏര്‍പ്പാടാക്കിയും, ആശുപത്രികള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചും, ജി പി സര്‍ജറികള്‍ നേരത്തെ അടച്ചു പൂട്ടിയും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ന്യൂനപക്ഷ കുടിയേറ്റ വിഭാഗത്തില്‍ പെട്ടവര്‍ക്ക് സുരക്ഷയൊരുക്കുകയാണ് പ്രമുഖ സ്ഥാപനങ്ങള്‍ . കൂടുതല്‍ ഇടങ്ങളിലെക്ക് കലാപം വ്യാപിച്ചേക്കും എന്ന ആശങ്ക നിലനില്‍ക്കവേയാണ് തങ്ങളുടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍എച്ച്എസ് മൂന്നോട്ട് വന്നിരിക്കുന്നത്. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവരെയും, അവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയും പ്രതിഷേധത്തിനിടയിലെ അക്രമങ്ങളില്‍ പരിക്കേറ്റാല്‍ ചികിത്സക്കായി വ്യത്യസ്ത ആശുപത്രികളിലായിരിക്കും പ്രവേശിപ്പിക്കുക.

More »

പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കി അഞ്ചിലൊന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാര്‍; രോഗികള്‍ക്ക് അപകടമെന്ന് മുന്നറിയിപ്പ്
സമ്മര്‍ദത്തില്‍ ജോലി ചെയ്ത് അവശരാകുന്നതായി പരാതിപ്പെട്ട് പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുന്നത് അഞ്ചിലൊന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരെന്ന് സര്‍വ്വെ. കഴിഞ്ഞ വര്‍ഷം സമ്മര്‍ദം മൂലം ഏകദേശം 23 ശതമാനം ഡോക്ടര്‍മാരാണ് ഓഫെടുത്തത്. അതേസമയം 41 ശതമാനം പേര്‍ ഓവര്‍ടൈം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സര്‍വ്വെ പറയുന്നു. ജോലിസ്ഥലത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുന്നതായി മൂന്നിലൊരാള്‍ വ്യക്തമാക്കി. ഈ സ്ഥിതിവിശേഷം തുടര്‍ന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ, രോഗികള്‍ അപകടത്തിലാകുമെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ പറഞ്ഞു. 4288 ഡോക്ടര്‍മാരുടെ പ്രതികരണങ്ങള്‍ പരിശോധിച്ചാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. ശമ്പളത്തിന്റെയും, തൊഴില്‍സാഹചര്യങ്ങളുടെയും പേരില്‍ കഴിഞ്ഞ 18 മാസക്കാലമായി എന്‍എച്ച്എസിലെ ഓരോ വിഭാഗം ഡോക്ടര്‍മാരും സമരം നടത്തിയിരുന്നു. ജൂനിയര്‍ ഡോക്ടര്‍മാര്‍ 11 തവണ

More »

'അള്ളാഹു അക്ബര്‍' മുഴക്കുന്നവരെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ ഇമിഗ്രേഷന്‍ മന്ത്രി; വിവാദം
അള്ളാഹു അക്ബര്‍' മുഴക്കുന്ന പ്രതിഷേധക്കാരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവാദങ്ങള്‍ക്ക് തിരികൊളുത്തി മുന്‍ ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്ക്. തീവ്രവലത് തെമ്മാടികളെ നേരിടുന്ന രീതിയില്‍ കര്‍ശനമായി ഇസ്ലാമിക യാഥാസ്ഥികരെ കൈകാര്യം ചെയ്യാന്‍ കീര്‍ സ്റ്റാര്‍മറിന് സാധിക്കുന്നില്ലെന്ന് വിമര്‍ശിച്ചാണ് മുന്‍ ഇമിഗ്രേഷന്‍ മന്ത്രിയുടെ അഭിപ്രായം. 'മുന്‍പും പോലീസിനെ വളരെ ഗുരുതരമായി വിമര്‍ശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ന് ശേഷം നടന്ന പല പ്രതിഷേധങ്ങള്‍ക്കും എതിരായ ചില പോലീസ് സേനകളുടെ സമീപനത്തിന് എതിരെയായിരുന്നു ഇത്. ലണ്ടനിലെ തെരുവില്‍ ഒരാള്‍ക്ക് അള്ളാഹു അക്ബര്‍ വിളിക്കാനും, ഉടന്‍ അറസ്റ്റ് ചെയ്യപ്പെടുന്നില്ലെന്നതും വളരെ തെറ്റാണ്. ബിഗ് ബെന്നില്‍ വംശഹത്യാ മുദ്രാവാക്യങ്ങള്‍ മുഴക്കിയാലും അറസ്റ്റ് ഉണ്ടാകുന്നില്ല', ജെന്റിക്ക് സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഈ നിലപാട് തെറ്റാണ്. ഇതിന് പോലീസിനെ

More »

കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരേ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍; ഓടിയൊളിച്ച് അക്രമികള്‍
ഒരാഴ്ചയിലേറെയായി ബ്രിട്ടനില്‍ കലാപത്തിന് തിരികൊളുത്തി അഴിഞ്ഞാടുന്ന കുടിയേറ്റ വിരുദ്ധരായ തീവ്രവലതുകാര്‍ക്കെതിരെ തെരുവിലിറങ്ങി സമാധാനപ്രിയരായ ജനലക്ഷങ്ങള്‍. ബ്രിസ്റ്റോള്‍ മുതല്‍ ലണ്ടന്‍ വരെ ആയിരങ്ങള്‍ മാര്‍ച്ച് ചെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് അക്രമികള്‍ ഓടിയൊളിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. എന്നാല്‍ അക്രമവും, അരാജകത്വവും നിറയ്ക്കാനുള്ള കുടിയേറ്റ വിരുദ്ധരുടെ നീക്കങ്ങള്‍ക്ക് ബ്രിട്ടനിലെ സാധാരണ ജനങ്ങള്‍ രംഗത്തുവരുകയായിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് യുകെയിലെ വിവിധ നഗരങ്ങളിലായി വംശീയ വിരുദ്ധ മാര്‍ച്ച് നടത്തിയത്. ബ്രിസ്റ്റോള്‍, ലണ്ടന്‍, ലിവര്‍പൂള്‍, ബര്‍മിംഗ്ഹാം, ബ്രൈറ്റണ്‍ എന്നിങ്ങനെ നഗരങ്ങളും, പട്ടണങ്ങളും സാധാരണ ജനങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. കഴിഞ്ഞ ആഴ്ച നടന്ന

More »

രോഗിയെ പ്രതിയാക്കാന്‍ സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച് ഇന്ത്യന്‍ ജിപി; സസ്‌പെന്‍ഷന്‍
രോഗി തന്നെ അക്രമിച്ചുവെന്ന് കാണിച്ച് സര്‍ജറി ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വയം ഇടിച്ച് പരുക്കേല്‍പ്പിച്ച ജിപിക്ക് സസ്‌പെന്‍ഷന്‍. എസെക്‌സിലെ തെയിംസ് വ്യൂ മെഡിക്കല്‍ സെന്ററിലെ അപ്പോയിന്റ്‌മെന്റിനിടെയായിരുന്നു 58-കാരനായ ഡോ. ഗുര്‍കിറിത് കാല്‍കാട്ടിന്റെ നാടകം അരങ്ങേറിയത്. വാതില്‍ക്കലേക്ക് സ്വയം വീഴുകയും, നെഞ്ചിലിട്ട് ഇടിക്കുകയും ചെയ്താണ് ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ രോഗിയെ പ്രതിയാക്കാന്‍ ശ്രമിച്ചത്. പോലീസിന് തെറ്റായ റിപ്പോര്‍ട്ട് നല്‍കാന്‍ വേണ്ടിയായിരുന്നു ഈ മണ്ടത്തരം. ഡോക്ടറുടെ അഭിനയം കണ്ട് രോഗി കസേരയില്‍ ഞെട്ടലോടെ ഇരിക്കുമ്പോള്‍ 'എന്നെ അടിക്കല്ലേ. ഇത് അക്രമമാണ്, നിങ്ങള്‍ എന്നെ അക്രമിക്കുകയാണ്' എന്ന് വിളിച്ച് പറഞ്ഞ് സഹായത്തിനായി പാനിക് ബട്ടണ്‍ അമര്‍ത്തുകയാണ് ഡോക്ടര്‍ ചെയ്തത്. സ്ഥലത്തെത്തിയ പോലീസ് ഓഫീസര്‍മാര്‍ നിരപരാധിയായ രോഗിയെ കൈവിലങ്ങ് അണിയിച്ചാണ്

More »

ബെല്‍ഫാസ്റ്റ് കലാപം: പത്തോളം നഴ്സുമാര്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ബിബിസി
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകുമെന്ന് ബെല്‍ഫാസ്റ്റിലെ ഒരു ഇന്ത്യന്‍ നഴ്സ് ബി ബി സിയോട് പറഞ്ഞു. തന്റെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ മടങ്ങുമെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഇന്ത്യയില്‍ നിന്നുള്ള ഈ സ്റ്റാഫ് ഈ നഴ്സ് ബി ബി സി ന്യൂസ് എന്‍ ഐയോട് പറഞ്ഞത്. താനും തന്റെ കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഭയന്ന് ഇരിക്കുകയാണെന്നു ഇവര്‍ പറഞ്ഞു. താന്‍, ഹോസ്പിറ്റലില്‍ ജോലിക്ക് വരാന്‍ തന്നെ ഭയക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് വ്യക്തമാക്കുന്നത്. ഏതാണ് 10 ഓളം വിദേശ നഴ്സുമാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് അവര്‍ പറയുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഈ നഴ്സ് പറഞ്ഞത്, ഇവിടെ ജോലി സാധ്യതകള്‍

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions