ഇന്റര്‍വ്യൂ

എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി - നിമ്മി

കലാഭവന്‍ മണിയുടെ രാസപരിശോധനാ ഫലത്തില്‍ കീടനാശിനി സാന്നിധ്യം സ്ഥിരീകരിച്ചതോടെ വലിയ ഞെട്ടലിലാണ് ഭാര്യ നിമ്മിയും ബന്ധുക്കളും. കൊലപാതകമോ ആത്മഹത്യയോ എന്ന ചോദ്യമാണ് എങ്ങും. സുഹൃത്തുക്കളും സഹായികളും സംശയ നിഴലില്‍ . അതിനിടെയാണ് കുടുംബജീവിതത്തില്‍ പൊരുത്തക്കേടുകള്‍ എന്ന ആരോപണം. ഇതിനെക്കുറിച്ചൊക്കെ മണിയുടെ ഭാര്യ നിമ്മി പ്രതികരിക്കുന്നു.


കലാഭവന്‍ മണിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നാണു കരുതുന്നത്?
മണിച്ചേട്ടന്റെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലം ഞെട്ടലോടെയാണു കേട്ടത്. എനിക്കിപ്പോഴും അത് അവിശ്വസനീയമായി തോന്നുന്നു. എല്ലാവരെയും സ്നേഹിച്ച മണിച്ചേട്ടന് ആരാണു ശത്രുക്കളായി ഉണ്ടാകുക?


അവസാനമായി കണ്ടതെപ്പോഴാണ്?

മണിച്ചേട്ടനെ ആശുപത്രിയിലേക്കു കൊണ്ടുപോയത് വൈകിയാണ് അറിഞ്ഞത്. എറണാകുളത്ത് അമൃത ആശുപത്രിയില്‍ പോയിക്കണ്ടപ്പോള്‍ മണിച്ചേട്ടന്‍ തന്നെയാണ് കിടക്കുന്നതെന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അടുത്തുപോയി കുറേനേരം നോക്കിനിന്നു. അത്രവലിയ രോഗമൊന്നുമില്ലാതിരുന്ന മണിച്ചേട്ടന്‍ ഗുരുതര രോഗമുള്ളയാളെപ്പോലെ ക്ഷീണിച്ച് അബോധാവസ്ഥയിലാണു കിടന്നത്.


നിങ്ങള്‍ തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നെന്ന പ്രചാരണം അറിഞ്ഞോ?

നാട്ടുകാര്‍ക്കു മുഴുവന്‍ നല്ലതായിരുന്ന ഒരാള്‍ എങ്ങനെയാണ് എനിക്ക് മാത്രം ചീത്തയാവുക? എല്ലാവര്‍ക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി. ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്നവും ഞങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനു വിവാഹ വാര്‍ഷിക ദിനത്തില്‍ ഞങ്ങളൊരുമിച്ച് ഉല്ലാസയാത്ര പോയതാണ്.


പിന്നെ ആ പ്രചാരണം വന്നതെങ്ങനെ?

ദാമ്പത്യ തകര്‍ച്ചയാണ് മരണത്തിനു കാരണമെന്നു പറയുന്നവരുണ്ട്. മണിച്ചേട്ടന്‍ മരിച്ച ദിവസങ്ങളില്‍ പത്രങ്ങളില്‍ വന്ന ചിത്രങ്ങളിലൊന്നും ഞാനുണ്ടായിരുന്നില്ല എന്നതാണു കാരണം. മരണവാര്‍ത്ത തനിക്കുണ്ടാക്കിയ വിഷമത്തെപ്പറ്റിയും ആഘാതത്തെപ്പറ്റിയും ആരും ചിന്തിച്ചില്ല. ഫോട്ടോയ്ക്കു പോസു ചെയ്യാത്തതു മാത്രമാണ് പലരും കണ്ടത്. എന്റെ വിഷമങ്ങള്‍ ആരും കണ്ടില്ല. മോളെ ഓര്‍ത്താണ് ഇപ്പോള്‍ വലിയ സങ്കടം. പരീക്ഷയാണ്. അവള്‍ക്കൊന്നും പഠിക്കാന്‍ പറ്റുന്നില്ല. സ്കൂളിലെ അധ്യാപികയാണ് ഇപ്പോള്‍ അവളെ പഠിപ്പിക്കുന്നതും പരീക്ഷയ്ക്കു കൊണ്ടുപോകുന്നതും.


ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമുണ്ടോ?

സത്യം എന്നായാലും പുറത്തുവരുമെന്ന് പൂര്‍ണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അന്വേഷണവുമായി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നതും. അല്ലെങ്കില്‍ മണിച്ചേട്ടന്‍ ജീവന്‍ കൊടുത്തു സ്നേഹിച്ച ആയിരക്കണക്കിനു നാട്ടുകാരോട് ഞങ്ങള്‍ ചെയ്യുന്ന വഞ്ചനയായിരിക്കുമത്.

(കടപ്പാട്- മനോരമ)

  • ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയില്‍ പുതിയ നിയന്ത്രണങ്ങള്‍
  • കത്തോലിക്കാ സമൂഹത്തില്‍ സഹോദര സ്നേഹം കുറഞ്ഞു , സ്വാര്‍ത്ഥത വളര്‍ന്നു- ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം
  • പൊറിഞ്ചു ഞാനായതിന്റെ പേരില്‍ അഭിനയിക്കാതിരുന്നവരുമുണ്ട്- ജോജു ജോര്‍ജ്
  • റോയല്‍ ഗെറ്റപ്പില്‍ ഭാവന !
  • ഗ്ലാമര്‍ ലുക്കില്‍ മാത്രം പ്രത്യക്ഷപ്പെട്ട കസ്തൂരിയുടെ പുതിയ വേഷം കണ്ട് ആരാധകര്‍ ഞെട്ടി !
  • സഹിക്കാവുന്നതിനപ്പുറം സഹിച്ചു; പൊട്ടിത്തെറിച്ച് റിമിടോമിയുടെ ഭര്‍ത്താവ്
  • വീട് ജപ്തി ചെയ്തിട്ടില്ല, വാര്‍ത്തകള്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നു- ശാലു മേനോന്‍
  • ജയിലില്‍ ആരെങ്കിലും സന്ദര്‍ശിക്കാന്‍ എത്തിയിരുന്നെങ്കിലെന്ന് കൊതിച്ചിട്ടുണ്ട്- അറ്റ്‌ലസ് രാമചന്ദ്രന്‍
  • രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല- കെ എം മാണി
  • ലിപ്‌ലോക്ക് അഭിനയിച്ചാല്‍ അച്ഛനും അമ്മയും എന്തു പറയും എന്നു ചിന്തിച്ചിരുന്നു- ഐശ്വര്യ ലക്ഷ്മി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions